വൻ ലഹരിവേട്ട; 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

എറണാകുളം: കൊച്ചിയിൽ വൻ ലഹരിവേട്ട. 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. കൊച്ചിയിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറാണ് അറസ്റ്റിലായത്. നാലു ലക്ഷം രൂപയും മൊബൈൽ ഫോണും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇടനിലക്കാരെ ഉപയോഗിച്ച് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്. ആവശ്യക്കാർക്ക് പറയുന്നിടത്ത് ആർക്കും സംശയം തോന്നാത്ത രീതിയിൽ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി.