കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് യുജിസി. പ്രിയാ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്നാണ് യുജിസി വ്യക്തമാക്കിയിരിക്കുന്നത്.
ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്നും സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യക്തിചലിക്കാൻ കഴിയില്ലെന്നും യുജിസി അറിയിച്ചു.
കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരും വൈസ് ചാൻസലറും സർവകലാശാലയും പ്രിയയുടെ നിയമനത്തെ പിന്തുണച്ച് സുപ്രീം കോടതിയിൽ നേരത്തെ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

