ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ല; വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിന് തെളിവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവിപാറ്റിൽ വ്യക്തത തേടിയുള്ള ഹർജിയിൽ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റിമൊപ്പം വിവിപാറ്റും സീൽ ചെയ്യാറുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൈക്രോ കൺട്രോളർ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു .ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.

വോട്ടിങ് മെഷീനിന്റെ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നീ മൂന്നിനും മൈക്രോ കൺട്രോളേഴ്‌സ് ഉണ്ട്. തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷണ്ടോട് ജഡ്ജിമാർ അറിയിച്ചു. .ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്നും നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. .5 ശതമാനം വിവിപാറ്റുകൾ ഇപ്പോൾ തന്നെ എണ്ണുന്നുണ്ട്. കേസിൽ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

അതേസമയം, ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.