തൃശൂർ: സ്ഥാനാർത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണം നടത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ എവിടെ മത്സരിക്കാനും തയ്യാർ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിലെ മാറ്റം കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് ഇതോടെ താൽക്കാലിക വിരാമമായി.
പാർട്ടി തീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്റെ സഹോദരിയും, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ തുടർന്നാണ് മുരളീധരന്റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.
ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയിൽ നിർത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതോടെയാണ് വകടര മണ്ഡലത്തിൽ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പിൽ മത്സരിക്കും.

