അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്

ന്യൂഡൽഹി: ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. അമ്പയറെ അസഭ്യം പറഞ്ഞതിനാണ് നടപടി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നുവെന്ന് ഐസിസി വ്യക്തമാക്കി.

ശ്രീലങ്ക – അഫ്ഗാനിസ്താൻ ടി20 മത്സരത്തിനിെയാണ് സ്‌ക്വയർ ലെഗ് അമ്പയറായ ലിൻഡൻ ഹാനിബലിനെതിരേ അസഭ്യം വനിന്ദു അസഭ്യം പറഞ്ഞത്. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. ഈ ഘട്ടത്തിൽ അഫ്ഗാൻ താരം വഫാദർ മോമന്ദ് ഫുൾടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെൻഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെയാണ് താരം അമ്പയറിനെ അസഭ്യം പറഞ്ഞത്.

ഈ മത്സരത്തിൽ ശ്രീലങ്ക മൂന്ന് റൺസിന് പരാജയപ്പെടുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേർന്നാണെങ്കിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കിൽ അത് ബാറ്ററുടെ തലയിൽ പതിക്കുമായിരുന്നു. അമ്പയർ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലതെന്നും ഹസരങ്ക അറിയിച്ചിരുന്നു.