ന്യൂഡൽഹി: രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിൽ നിന്നും എതിരില്ലാതെയാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ബിജെപി സ്ഥാനാർത്ഥികളായ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ തുടങ്ങിയവരും രാജ്യസഭ എംപിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തൃണമൂൽ എംപിമാരായി പശ്ചിമ ബംഗാളിൽ നിന്ന് സാഗരിക ഘോഷ്, സുഷ്മിത ദേവ്, മമത ബാല താക്കൂർ, നദിമുൽ ഹഖ് എന്നിവരും രാജ്യസഭയിലേക്ക് എത്തി. പതിറ്റാണ്ടുകളായി റായ്ബറേലി മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചാണ് സോണിയാ ഗാന്ധി ലോക്‌സഭയിൽ എത്തിയിരുന്നത്.
ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയിൽ ഇത്തവണ മത്സരിക്കാത്തത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 25 വർഷം സോണിയാ ഗാന്ധി റായ്‌ബേലിയിൽ നിന്നും മത്സരിച്ചു.