ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് കോടതി സുപ്രീം കോടതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം നീട്ടിയത്.

പുതുച്ചേരി ജിപ്‌മെർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താൻ ശിവശങ്കറിന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് ശിവശങ്കർ ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ കോടതി അറിയിച്ചത്. ജഡ്ജിമാരായ എം എ സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമ വാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്.