ഗർഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 8 പേർ അറസ്റ്റിൽ

പാട്‌ന: പങ്കാളികളിൽ നിന്ന് ഗർഭം ധരിക്കുന്നത് സാധിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. ബിഹാറിലെ നവാഡയിലാണ് സംഭവം ഉണ്ടായത്.

എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ഓൾ ഇന്ത്യ പ്രഗ്‌നന്റ് ജോബ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. മുന്ന എന്ന ആളാണ് റോക്കറ്റിന്റെ സൂത്രധാരൻ. ബീഹാർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് സംഘം പിടിയിലായത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിരുന്നതായും ഇവർ ഓടി രക്ഷപ്പെട്ടതായും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സ്ത്രീകളെ ഗർഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു ഈ സംഘത്തിന്റെ വാഗ്ദാനം. താത്പര്യം അറിയിച്ചെത്തുന്നവരിൽ നിന്ന് രജിസ്‌ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാർജുകൾ എന്ന നിലയിൽ 5000 രൂപ മുതൽ 20,000 രൂപ വരെയും സംഘം കൈക്കലാക്കിയിരുന്നു.