പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയ്ക്ക് സംസ്ഥാനത്ത് മോദിയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കേരളത്തിൽ 7 വർഷമായി തുടരുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസ്സില്ലെന്നാണ് സാധാരണജനങ്ങളടക്കം പറയുന്നത്. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റമായിരിക്കും കൊണ്ടുവരുന്നത്. പ്രശസ്തരായ നിരവധി മഹിളാ പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചലച്ചിത്ര താരം ശോഭന, കായികതാരം മിന്നുമണി, സംരംഭക ബീന കണ്ണൻ, ഒറ്റയാൾ പോരാട്ടത്തിലൂടെ കേരളത്തിൽ പ്രശസ്തയായ മറിയക്കുട്ടി, വൈക്കം വിജയലക്ഷ്മി ഇത്തരത്തിൽ സ്ത്രീ സമൂഹത്തിൽ പ്രഗത്ഭരായിട്ടുള്ള നിരവധിപേർ പ്രധാനമന്ത്രിയുമായി വേദി പങ്കിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സമ്മേളനം ചരിത്രമാകുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി കൊണ്ടിരിക്കുകയാണ്. ഇവരുടെ സമ്പൂർണ പതനം കേരളത്തിൽ ആസന്നമായിരിക്കുകയാണ്. കേരളത്തിൽ മോദിക്കു വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തെ സംരക്ഷിക്കാൻ മോദിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ 7 വർഷമായി തുടരുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇനി അധികം ആയുസ്സില്ല എന്നതാണ് കേരളത്തിലെ സാധാരണ ജനങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.