കുട്ടികൾക്ക് പകരം പട്ടികളെയും പൂച്ചകളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന വീടുകൾ വളരെ ദുഃഖം നിറഞ്ഞ ഇടങ്ങൾ; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഒരു സമ്മേളനത്തിൽ ജനങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല ലോകത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം. സ്വാർത്ഥത, ഉപഭോക്തൃ സംസ്‌കാരം, വ്യക്തിവാദം എന്നിവ ആളുകളെ സംതൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കുന്നതാണ് മിക്ക പ്രശ്‌നങ്ങൾക്കും കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാർത്ഥത ഒരാളെ ബധിരനാക്കുന്നു. അത് ഹൃദയത്തെ സ്തംഭിപ്പിക്കുകയും നല്ലത് എന്താണെന്ന് തിരിച്ചറിയാനുള്ള അവരുടെ കഴിവിനെ തന്നെ ഇല്ലാതാകുകയും ചെയ്യും. കുട്ടികൾക്ക് പകരം പട്ടികളെയും പൂച്ചകളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന വീടുകൾ വളരെ ദുഃഖം നിറഞ്ഞ ഇടങ്ങളാണ്. നിലവിൽ ജനസംഖ്യ സംബന്ധിച്ച് ഇറ്റലി ഗുരുതരമായ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. 2023-ൽ ഇവിടത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിലുള്ള റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ തുടർച്ചയായ 15-ാം വർഷവും ജനനനിരക്ക് കുറഞ്ഞ നിലയിലാണെന്ന് മാർപ്പാപ്പ വ്യക്തമാ,്കി.

കഴിഞ്ഞ 10 വർഷമായി യൂറോപ്പിലുടനീളമുള്ള ജനനനിരക്ക് ഒരു സ്ത്രീക്ക് ഏകദേശം 1.5 കുട്ടികൾ എന്ന നിലയിലാണ്. ഇത് യഥാർത്ഥത്തിൽ ആവശ്യമായ 2.1 എന്ന നിരക്കിനെക്കാൾ വളരെ താഴെയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ മാറിവന്ന സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.