തിരുവനന്തപുരം: കേരളത്തിൽ ജെ എൻ-1 കോവിഡ് ഉപവകഭേദം കണ്ടെത്തിയതുസംബന്ധിച്ച് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വീണാ ജോർജ് പറഞ്ഞു.
മാസങ്ങൾക്കുമുമ്പ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങൾ മികച്ചതായതുകൊണ്ട് നമ്മൾ ജനിതകശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നുമാത്രമേയുള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. അനുബന്ധരോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തേണ്ടതാണെന്ും വീണാ ജോർജ് കൂട്ടിച്ചേർത്തു.

