ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രംഗത്ത്. കേരളം ഇതുപോലെ ചീഞ്ഞു നാറിയ ഗവർണറെയും ചാൻസലറെയും കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവർണർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫാസിസ്റ്റിറ്റ് രാജ്യം ആക്കി ഇന്ത്യയെ മാറ്റാനാണ് സംഘ പരിവാർ ശ്രമം. വിദ്യാഭ്യാസ മേഖല വഴി നടത്തുന്നത് അതിനുള്ള ശ്രമം ആണ് .
രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ് ഇന്ത്യയിലെ നാഷണൽ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തിൻ്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാൻ ശ്രമം തുടരുകയാണ്. എല്ലാ വഴിവിട്ട ശ്രമവും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സർക്കാരിൻ്റെ ഏജൻ്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.