പോക്സോ കൊലപാതകം; പ്രതിയെ വെറുതെ വിട്ടു

ആറുവയസുകാരിയെ ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. വിധി കട്ടപ്പന അതിവേ​ഗ കോടതിയുടേതാണ്. പ്രതിക്കെതിരെ ചുമത്തിയിരുന്നത് ബലാത്സം​ഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു.

കേസിനാസ്പദമായ സംഭവം 2021 ജൂൺ മുപ്പതിനാണ് നടന്നത്. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ അറസ്റ്റിലായ പ്രതിക്കെതിരെ ചുമത്തിയിരുന്നു. 48 സാക്ഷികളെ വിസ്തരിച്ചു. 16 വസ്തുക്കളും 69ലധികം രേഖകളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. വിധി പറയുന്നത് കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് .