കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കിലൂടെ കാക്കനാടുവരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാനാണ് ധനവകുപ്പ് അംഗീകാരം നൽകിയത്.
രണ്ടാംഘട്ടത്തിന്റെ നിർമ്മിതി 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്. പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത് പിങ്ക്‌ലൈൻ എന്നാണ്. 2025 ഡിസംബറിൽ പ്രധാന പാതയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സർവ്വീസ് ആരംഭിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

