ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ ടണലിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു

41 തൊഴിലാളികൾ ഉത്തരാഖണ്ഡിലെ സിൽക്യാരയിലെ ടണലിൽ കുടുങ്ങിയിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടർന്ന് കൊണ്ട് ഇരിക്കുകയാണ്. ഓ​ഗർ മെഷീൻ ബ്ലേഡ് ടണൽ പൈപ്പിൽ കുടുങ്ങിയതിനെ തുടർന്ന് പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. ബ്ലേഡ് കുടുങ്ങിയത് മൂന്നാമത്തെ പൈപ്പിലാണ്. രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ പൈപ്പിൽ നിന്ന് ബ്ലേഡ് എടുക്കാതെ സാധിക്കില്ല.

ബ്ലേഡ് മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വെർട്ടിക്കൽ ഡ്രില്ലിം​ഗ് തുടങ്ങാൻ ആലോചന ആരംഭിച്ചിട്ടുണ്ട്. ടണലിലേക്ക് ഡ്രില്ലിം​ഗ് വനമേഖലയിൽ നിന്ന് തുടങ്ങാനാണ് ചർച്ച നടക്കുന്നത്. നേരത്തെ തന്നെ റോഡ്, വെർട്ടിക്കൽ ഡ്രില്ലിം​ഗിനായി തയ്യാറാക്കിയിരുന്നു. ഇന്നലെ രണ്ടര മീറ്റർ മാത്രം പിന്നിട്ടപ്പോഴാണ് ഇരുമ്പ് കമ്പികളും സ്റ്റീൽ ഭാഗങ്ങളും തടസ്സമായത്. രക്ഷാപ്രവർത്തനം എപ്പോൾ തീരുമെന്ന് അറിയില്ല. കൂടുതൽ സങ്കീർണതയാണ് രക്ഷാദൗത്യത്തിൽ വന്നുകൊണ്ടിരിക്കുന്നത്.

തുരങ്കത്തില്‍ നിന്ന് സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് ഇന്നലെ നടന്നത്. ദൗത്യ സംഘം നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് അറിയിക്കുന്നത്. ദൗത്യം ഇന്ന് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ. അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങൾ പുറത്ത് പൂർത്തിയായിരിക്കുകയാണ്. 41 കിടക്കകളുള്ള ആശുപത്രി രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്‌ ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.