വന്ദേ ഭാരതത്തിനെതിരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

വന്ദേഭാരത് കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സാധാരണക്കാർക്ക് വലിയ ദുരിതം തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തത് റെയിൽവേ യാത്രക്കാരുടെ സംഘടനയാണ്.

ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വലിയ അവഗണയാണെന്നും എം പി പറഞ്ഞു. അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. 6.05 ന് എറണാകുളത്ത് നിന്ന് വൈകുന്നേരം പൊയ്ക്കൊണ്ടിരുന്ന കായംകുളം പാസ്സഞ്ചർ ട്രെയിൻ 6.25ന് ആക്കിയതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടിലാക്കിയത്. ഈ ട്രെയിനിന്റെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.