സെഞ്ചുറി ഐസിസിയുടെ ജന്മദിന സമ്മാനമെന്ന് പരിഹാസം

ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തിൽ സെഞ്ചുറി നേടി വീരാട് കോലി. ഐസിസി കോലിക്ക് വേണ്ടി കളിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. കോലിയുടെ സ്‌പെഷ്യല്‍ സെഞ്ചുറി ഐസിസിയുടെ സമ്മാനമാണെന്ന വാധവും ഉൾപ്പെടുന്നുണ്ട്. 20 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് പന്തെറിയാനെത്തിയത്.

ശുഭ്മാന്‍ ഗില്ലിനെ ഒരു അവശ്വിസനീയ പന്തില്‍ പുറത്താക്കിയിരുന്ന മഹാരാജ് അതിന് സമാനമായ മറ്റൊരു പന്ത് കോലിക്ക് എറിയുക ഉണ്ടായി. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ശക്തമായ അപ്പീല്‍ ഉയര്‍ത്തി. അര്‍ധ സെഞ്ചുറി നേടുന്നതിന് മുമ്പ് തന്നെ കോലി പുറത്തായിരുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഉയർന്ന വാദം.

തന്റെ 35-ാം പിറന്നാള്‍ ദിവസത്തിലായിരുന്നു കോലിയുടെ സെഞ്ചുറി. മാത്രമല്ല, സച്ചിൻ തെന്റ്ഡുൽക്കറുടെ റെക്കോർഡിനൊപ്പം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ താരങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇരുവര്‍ക്കും ഇപ്പോള്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83ന് എല്ലാവരും പുറത്തായി.