ലോകത്തിൽ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നത് കൊറോണയേക്കാൾ ശക്തിയുള്ള വൈറസ്; മുന്നറിയിപ്പുമായി ഗവേഷകർ

ലണ്ടൻ: മഹാമാരിയുമായി ബന്ധപ്പെട്ട് മനുഷ്യർക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കോവിഡിൽ തളർന്ന ലോകത്തിൽ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നത് കൊറോണയേക്കാൾ ശക്തിയുള്ള വൈറസാണെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. മനുഷ്യവംശം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം വ്യാപനശേഷിയുള്ളതും പ്രഹരശേഷിയുള്ളതുമായ വൈറസായിരിക്കും അതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

75 ൽ അധികം വൈറസുകളാണ് പാരമൈക്‌സോ വൈറസ് കുടുംബത്തിൽ ഉള്ളത്. മുണ്ടിനീര്, അഞ്ചാംപനി, ശ്വാസനാളങ്ങളിലെ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളും ഇതിൽ അടങ്ങുന്നു. പകർച്ചവ്യാധി, മഹാമാരി എന്നിവക്ക് കാരണമായെക്കാവുന്ന വൈറസുകളുടെ പട്ടികയിൽ ഒക്ടോബർ മാസത്തിൽ യു കെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലർജി ആൻഡ് പാൻഡമിക് പാത്തോജൻസ് ചേർത്തിട്ടുണ്ട്. തുടർച്ചയായി നിരീക്ഷിക്കപ്പെടേണ്ട വൈറസുകളെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ ഉൾപ്പെടുന്ന ഒന്നാണ് നിപ്പ വൈറസ്. കേന്ദ്ര നാഢീവ്യുഹം, സുപ്രധാന അവയവങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ബാധിക്കാൻ കഴിവുള്ളതാണിത്. കോവിഡ് വൈറസുമായി താരതമ്യം ചെയ്യുമ്പോൾ അതീവ ഭീകരമാണ് ഈ വൈറസിന്റെ പ്രഹരശേഷി. 75 ശതമാനം വരെയാണ് ഈ വൈറസിന്റെ മരണസാധ്യത.