സിപിഎമ്മിന്‍റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിൽ ആശയക്കുഴപ്പം. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിലാണ് സിപിഎം ൻറെ നേതൃത്വത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. മുസ്ലിം സംഘടനകളും ഇതിലുൾപ്പെടുന്നു. റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നതും ലീഗിനെ ക്ഷണിക്കാൻ ഒരുങ്ങുന്നതും. എന്നാല്‍ ആ പരിപാടിയുടെ സംഘാടകകരായിരുന്ന ലീഗിനോട് വ്യത്യസ്തമായ സമീപനമാണ് സിപിഎം പ്രകടിപ്പിക്കുന്നത്.

