ആലപ്പുഴ: സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരുന്നതാണണെന്ന് അദ്ദേഹം പറഞ്ഞു.
നെല്ല് സംഭരണം നടത്തിയ ഇനത്തിൽ കേന്ദ്രം 644 കോടി രൂപയാണ് തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ ഓരോ വർഷവും ഉദ്യോഗസ്ഥർ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

