സ്‌കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി ;കേന്ദ്ര പറയുന്നത്അർധ സത്യങ്ങളെന്ന് വി ശിവൻകുട്ടി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിസാങ്കേതിക കാര്യങ്ങൾ പറഞ്ഞുകേന്ദ്ര തടസ്സപ്പെടുത്തുകയാണെന്നു മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർധസത്യങ്ങളാണ്.പറയുന്നതിൽ പകുതിയും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ്. കഴിഞ്ഞ നാല് മാസത്തേക്ക് കേന്ദ്രം 170. 5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ ഈ തുക നൽകുന്നില്ല, കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിർത്തില്ലെന്നും ശിവന്കുട്ടി പറഞ്ഞു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് മന്ത്രി പറയുന്നത്. . സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസ്സവാദമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ട് വിതരണ കണക്കുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുന്‍ വര്‍ഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും താൻ ആരോപിച്ചു.