ന്യൂഡൽഹി: പ്രിവിലേജ് കമ്മിറ്റി ഓഫ് ലോക്‌സഭ കോൺഗ്രസ് നേതാവ് അധീർ രജ്ഞൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. ഈ മാസം ആദ്യം അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെയുള്ള മോശം പെരുമാറ്റത്തെ തുടർന്നായിരുന്നു അധീർ രജ്ഞൻ ചൗധരിയെ പാർലമെന്റ് സസ്പെൻഡ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ നടന്ന മോശം പെരുമാറ്റത്തിനെതിരെ കോൺഗ്രസ്സ് നേതാവിനോട് പാർലമെന്ററി അഫേഴ്സ് മന്ത്രിയും മാപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധീർ രജ്ഞൻ ചൗധരി മാപ്പ് പറഞ്ഞിരുന്നില്ല. തുടർന്ന് ഭൂരിപക്ഷത്തോട് കൂടി ഇദ്ദേഹത്തെ പാർലമെന്റിൽ വിലക്കുകയായിരുന്നു.
അതേ സമയം ചൗധരിയുടെ വിലക്ക് നീക്കാനുള്ള പ്രമേയം ലോക്‌സഭ അംഗീകരിച്ചു. നേതാക്കൾക്കെതിരെയുള്ള ഇത്തരം നടപടികൾ അവിശ്വസനീയവും ജനാധിപത്യവിരുദ്ധവുമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്.

