കൊൽക്കത്ത : ചെങ്കോട്ടയിൽ ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനത്തേതായിരിക്കുമെന്ന് വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ സത്യമായ ഇന്ത്യ´ കളത്തിലിറങ്ങുന്നതിനാൽ ഇനിയുള്ള കളി ഇന്ത്യ´ യുടെ കൈയിലായിരിക്കുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ ബെഹാലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മമത.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗരീബി ഹട്ടാവോ പദ്ധതി നടപ്പിലാക്കിയപ്പോൾ നരേന്ദ്രമോദി ഗരീബോം കോ ഹട്ടാവോ എന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് അവർ വിമർശിച്ചു. ബി ജെ പിയുടെ വളർച്ച തടഞ്ഞു ഇന്ത്യ എന്ന സഖ്യം രാജ്യത്ത് പടർന്ന് പന്തലിക്കുമെന്നും മമത വ്യക്തമാക്കി. 2024ലെ തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിന് ആയിരിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

