ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ

ബെംഗളൂരു : നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കന്നഡ നടൻ അറസ്റ്റിലായി. യുവതി നൽകിയ പീഡന പരാതിയിലാണ് കഴിഞ്ഞ ദിവസം വീരേന്ദ്ര ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. . 2021 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. സംവിധായകൻ വീട്ടിൽ വിളിച്ചു വരുത്തി ലഹരി മരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.

വീരേന്ദ്ര കുമാറിന്റെ സുഹൃത്തിനും കേസിൽ പങ്കുണ്ടെന്ന യുവതിയുടെ മൊഴിയെ തുടർന്ന് അയാൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുപ്പത്തിയാറുകാരിയായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും കേസിൽ പറയുന്നുണ്ട്.സംവിധായകന്റെ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കന്നഡ സിനിമ രംഗത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ കേസ്. 2011 ൽ ആയിരുന്നു വീരേന്ദ്ര ബാബുവിന്റെ ഹിറ്റ് ചിത്രമായ സ്വയം ക്രഷിയിറങ്ങിയത്. ചിത്രത്തിലെ നായകനും തിരക്കഥാകൃത്തുമെല്ലാം ഇയാൾ തന്നെയായിരുന്നു.