ഇന്ത്യയുടെ തോൽവി : ദ്രാവിഡിനെതിരെ വിമർശനം ശക്തമാകുന്നു

മുംബൈ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ട് ട്വന്റി -20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടതോടെ പരിശീകനായ ദ്രാവിഡിനെതിരെ വിമർശനം ശക്തമാകുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെ ചില തീരുമാനങ്ങൾ പരാജയപ്പെട്ടതാണ് ഇന്ത്യ തോൽക്കാൻ കാരണമെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇന്ത്യ തോൽക്കാൻ കാരണം ദ്രാവിഡാണെന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർത്ഥിവ് പട്ടേൽ.

ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ഐ പി എല്ലിൽ നയിച്ചപ്പോഴുള്ള പോലെ തന്നെ ഇപ്പോഴും പിന്തുണ പാണ്ഡ്യയ്ക്ക് ദ്രാവിഡ് നൽകുന്നില്ലെന്ന് പട്ടേൽ പറഞ്ഞു. പരിശീലകന്റെ നിർദ്ദേശം ഏറ്റവും വേണ്ടപ്പെട്ട ഒരു കളിക്കാരനാണ് പാണ്ഡ്യ എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു നിമിഷത്തെ നീക്കമാണ് ട്വന്റി-20 പോലുള്ള കളി മാറ്റി മറിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പട്ടേൽ ഈ അഭിപ്രായം ഉന്നയിച്ചത്.