ഡോ .വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ അധ്യാപന ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ വിദ്യാഭാസ വകുപ്പ് ജോലിയിൽ പിരിച്ചു വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇയാളെ കേസിൽ പ്രതി ആയപ്പോൾ തന്നെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സന്ദീപ് അധ്യാപകർക്കെല്ലാം കളങ്കമാണെന്ന് വിദ്യാഭാസ മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

കഴിഞ്ഞ മെയ് 10 ന് പുലർച്ചെയായിരുന്നു കോട്ടയം സ്വദേശിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനുമായ വന്ദനയെ സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. ആറു തവണ കുത്തേറ്റ വന്ദന ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് മരിച്ചത്. അടുത്തിടെ വന്ദനയ്ക്കുള്ള ആദരസൂചകമായി ഡോക്ടർ പദവി ആരോഗ്യ സർവ്വകലാശാല അച്ഛനും അമ്മയ്ക്കും സമ്മാനിച്ചിരുന്നു