കൊളംബോ : ഏഷ്യാകപ്പിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയിലെ കാൻഡിയിൽ സെപ്റ്റംബർ 2 ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. 4 മത്സരം പാകിസ്താനിലും ബാക്കി 9 മത്സരം ശ്രീലങ്കയിലുമെന്ന ഹൈബ്രിഡ് രീതിയിലുള്ള മത്സരമാണ് നടത്തുന്നത്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലയെന്ന് പറഞ്ഞതോടെയാണ് കളികൾ രണ്ട് രാജ്യങ്ങളിലായി നടത്താൻ തീരുമാനിച്ചത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കും.
സെപ്തംബർ 17 ന് കൊളംബോ യിൽ നടക്കുന്ന ഫൈനലിൽ ടീമുകൾ രണ്ട് ഗ്രൂപ്പുകളായി ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലും മൂന്നു വീതം ടീമുകളുള്ളതിനാൽ ഗ്രൂപ്പിലെ ഓരോ ടീമുകളും പരസ്പരം മത്സരിക്കും. ഓരോ ഗ്രൂപിലെയും മുമ്പിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ സ്റ്റേജിലേക്ക് കടക്കും.സൂപ്പർ ഫോറിൽ നടക്കുന്ന മത്സരങ്ങളിൽ മുന്നേറുന്ന ടീമുകളാവും ഫൈനലിൽ പ്രവേശിക്കുന്നത്

