പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ ജി-ഗെയ്റ്റർ

തിരുവനന്തപുരം: പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായകരമാകുന്ന ജി-ഗെയ്റ്റർ സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം, നവംബർ നാലിനു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് നയിക്കാൻ സഹായിക്കുന്നതാണ് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന റോബോട്ടിക് അധിഷ്ഠിത പരിശീലനം നൽകുന്ന ജി-ഗെയ്റ്റർ സംവിധാനം ഡോക്ടർക്ക് എളുപ്പത്തിൽ രോഗം നിർണ്ണയിക്കാനും രോഗകാരിയെ തിരിച്ചറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും കഴിയുന്നതരത്തിൽ ആന്റിബയോട്ടിക് പോളിസി അടിസ്ഥാനമാക്കി നടപ്പാക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷൻ.

കെ-ഡിസ്‌ക്കിന്റെ മുൻനിരപദ്ധതിയായ യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (വൈ.ഐ.പി) പങ്കെടുക്കുന്ന വിദ്യാർഥികളുടെ കരിയർ ഡെവലമെന്റിനെ സഹായിക്കുന്നതിന്, കെ-ഡിസ്‌കും ഐടി സ്ഥാപനമായ എച്ച്‌സിഎൽ ടെക്കുമായും ഏർപ്പെട്ടിട്ടുള്ള ധാരണാപത്രവും ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറും.

ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മുഖ്യാതിഥിയായി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും. മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽഎ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം സ്റ്റേറ്റ് ഡയറക്ടർ ജീവൻബാബു, പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.