വിമർശനവുമായി സംവിധായകൻ വിനയൻ

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സംവിധായകൻ വിനയൻ. കലാഭവൻ മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ കമ്മ്യൂണിസ്റ്റുകാരനായ കലാഭവൻ മണിയെ അവഗണിച്ചു. മുൻ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ആഹാരത്തിന് പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി.

തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തിൽ ഉൾപ്പെടുത്തിയില്ല. 22 സിനിമകളോളം കേരളീയത്തിൽ പ്രദർശിപ്പിച്ചു. അതിൽ ഒന്നുപോലും മണിയുടേതില്ലെന്നും വിനയൻ കുറ്റപ്പെടുത്തി. മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് താനാണെന്നും പറഞ്ഞു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകൾ. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരൻമാർ പ്രതികരിക്കണമെന്നും വിനയൻ പറഞ്ഞു.