ശബരിമലയിലെ തിരക്ക് തുടരുന്നു

ശബരിമലയിലെ തിരക്ക് തുടരുന്നു. പതിനെട്ടാംപടി ഇന്നലെ കയറിയത് 94,452 പേർ. തീർഥാടകരുടെ നീണ്ട നിരയാണ് സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ രൂപപ്പെട്ടത്. പമ്പയിൽ തീർഥാടകർ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പത്ത് മണിക്കൂറിലേറെ സമയം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ എടുക്കുന്നു.ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത് അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ്. ശബരിമല ഡ്യൂട്ടിക്കായി പുതിയ ബാച്ച് പൊലീസ് സംഘത്തിലെ പകുതി പേർ എത്തിയിട്ടുണ്ട്.

മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പൊലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പൊലീസ് തീരുമാനം. പല സ്ഥലങ്ങളിലും ഭക്തരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടേതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ യാതൊരു നിയന്ത്രണവും വാഹനങ്ങൾക്ക് ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ സുദർശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടെക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.