ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഷി ജിന്‍പിങ്

china

ബെയ്ജിങ്: ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് മുന്നറിയിപ്പ്. ചൈനീസ് യുഗത്തെ എതിര്‍ത്തവര്‍ എേെന്നന്നക്കുമായി ഇല്ലാതായെന്നു പ്രഖ്യാപിച്ച ഷി, രാജ്യത്തിന്റെ സമ്പത്തും യശസ്സും ഉയര്‍ത്തിയതിനു പാര്‍ട്ടിയെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കിയ പാര്‍ട്ടി, ലോകവികസനത്തിന്റെ ഭൂമികതന്നെ മാറ്റിയെഴുതി. രാജ്യത്തിന്റെ മഹത്തായ പുനരുത്ഥാനം ഇനിയൊരു തിരിച്ചുപോക്കില്ലാത്ത ചരിത്രഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നും ഷി പറഞ്ഞു.
ജനാധിപത്യവാദികളെ ഉന്മൂലനം ചെയ്ത ടിയാനന്‍മെന്‍ ചത്വരത്തില്‍, പാര്‍ട്ടി സ്ഥാപകേനതാവ് മാവോ സെദൂങ്ങിന്റെ പടുകൂറ്റന്‍ ചിത്രത്തിനു മുന്നിലായിരുന്നു ഷിയുടെ ശതാബ്ദിപ്രസംഗം.രാജ്യത്തെ അധിക്ഷേപിക്കാനോ അടിച്ചമര്‍ത്താനോ അടിമകളാക്കാനോ ഒരു വിദേശശക്തിയേയും ഒരിക്കലും ചൈനീസ് ജനത അനുവദിക്കില്ല. അതിനു ശ്രമിക്കുന്നവര്‍ 140 കോടി ചൈനീസ് ജനത ഉയര്‍ത്തുന്ന ഉരുക്കുമതിലിനു മുന്നില്‍ ചോരപ്പുഴ നേരിേടണ്ടിവരുമെന്നും നീണ്ട കരഘോഷങ്ങള്‍ക്കിടെ ഷി പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലെ ചൈനീസ് നടപടികള്‍, തായ്വാനോടുള്ള നിലപാട്, ഉയ്ഗര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനം എന്നിവേയാടുള്ള വിമര്‍ശനങ്ങളെ ദേശീയവികാരമുയര്‍ത്തിയും വിദേശശത്രുക്കള്‍ക്കു മുന്നറിയിപ്പ് നല്‍കിയുമാണു ഷി പ്രസംഗത്തിലുടനീളം നേരിട്ടത്. കോവിഡ് പശ്ചാത്തലത്തിലും മാസ്‌ക്കുകള്‍പോലും ധരിക്കാതെ വന്‍ജനാവലിയാണു ടിയാനന്‍മെന്‍ ചത്വരത്തില്‍ പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കായി തിങ്ങിനിറഞ്ഞത്.