ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത : സന്ദീപ് വാര്യര്‍

bjp

ബംഗാളിലെ ബിജെപിക്കെതിരെയുള്ള ആക്രമണങ്ങളില്‍ അപലപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ സംസ്ഥാനമെമ്പാടും അക്രമണങ്ങളായിരുന്നു.ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരതയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടര്‍ച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേല്‍പ്പിക്കമ്പോള്‍ ബംഗാള്‍ ജനത സ്വപ്നത്തില്‍ പോലും ഇതപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല . ഉടുതുണിക്ക് മറുതുണിയില്ലാത്ത അര്‍ദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികള്‍ തൃണമൂല്‍ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടര്‍ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാല്‍ പ്രതിപക്ഷത്തുള്ള ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും അസമില്‍ നേരിടേണ്ടി വന്നിട്ടില്ല . ബിജെപിയില്‍ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്‌കാരിക നായകര്‍ക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.

ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു. മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സാംസ്‌കാരിക പ്രഭുക്കള്‍ക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .
ഞങ്ങള്‍ക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങള്‍ പിടഞ്ഞു വീഴമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍ അഭയം തേടാനാവില്ല .അല്‍പ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുന്നു