റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് തീരുമാനം

ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന് ക്ഷാമം നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ മരുന്ന് നിര്‍മാണം വര്‍ധിപ്പിക്കാന്‍ തീരുമാനം. നേരത്തെ ഒരു മാസം 40 ലക്ഷമായിരുന്നു ഉത്പാദനം. ഇനി ദിനംപ്രതി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി മാന്‍സുക് മന്ദാവിയ പറഞ്ഞു. ഇതിനായി 25 പുതിയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞു.
കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് അനുമതി തേടിയിരുന്നു.രോഗികളുടെ എണ്ണം അനുസരിച്ച് ഒരു ദിവസം മഹാരാഷ്ട്രയ്ക്ക് 70,000 റെംഡെസിവിറാണ് ആവശ്യം. പക്ഷേ ഇപ്പോള്‍ 27,000 എണ്ണം മാത്രമാണു ലഭിക്കുന്നത്.റെംഡെസിവിറിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് കൃത്യമായി അറിയില്ലെങ്കിലും ആശുപത്രിവാസത്തിന്റെ കാലയളവ് കുറയ്ക്കാമെന്നതാണ് അതുകൊണ്ടുള്ള ഉപയോഗമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.