ഇന്ത്യയില്‍ കയറ്റുമതിയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ച

മുംബൈ: ഇന്ത്യയില്‍ നിന്നും മെയ് മാസത്തിലെ ആദ്യ ആഴ്ച നടത്തിയ കയറ്റുമതിയില്‍ 80 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതല്‍ ഏഴ് വരെ 3.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ല്‍ 6.48 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇക്കുറി ഇറക്കുമതിയിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 4.91 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ല്‍ ഇത് 10.39 ബില്യണ്‍ ഡോളറായിരുന്നു. കയറ്റുമതിയിലെ കുതിപ്പില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍. കൊവിഡ് വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധികളിലും ഈ നേട്ടമുണ്ടാക്കാനായതാണ് പ്രതീക്ഷ വളര്‍ത്തുന്നത്.