കനത്ത പ്രതിസന്ധി, നട്ടം തിരിഞ്ഞ് സിനിമാതീയേറ്ററുകള്‍

തിരുവനന്തപുരം: കനത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിച്ച് സിനിമാതീയേറ്ററുകള്‍. രണ്ടാം തരംഗത്തോട് അനുബന്ധിച്ച് വന്ന പൂട്ടിയിടലില്‍ ഒന്നാം ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ നട്ടം തിരിയുന്നത്. വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ യാതൊരു ആനുകൂല്യവും നല്‍കിയിരുന്നില്ല.

ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഒരു വര്‍ഷം നിശ്ചിതതുക തീയേറ്ററുകള്‍ അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇവയിലൊന്നും യാതൊരു ഇളവുകളുമില്ല. വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാല്‍ മറ്റ് ചിത്രങ്ങള്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ അറുപതിനായിരം രൂപയാണ് ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു.