വ്യോമയാന-ബഹിരാകാശ രംഗത്ത് സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും; നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി

ബെംഗളൂരു: വ്യോമയാന-ബഹിരാകാശ രംഗത്ത് സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും. ഇതിന്റെ ഭാഗമായി, നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹവുമായെത്തിയ അമേരിക്കൻ വിമാനം ബെംഗളൂരുവിൽ എത്തി.

ഐഎസ്ആർഒ, നാസ എന്നീ ബഹിരാകാശ ഏജൻസികൾ സംയുക്തമായി വികസിപ്പിച്ച സിന്തറ്റിക് അപ്പറേച്ചർ സാറ്റ്ലൈറ്റാണ് സി-17 ചരക്കുവിമാനത്തിൽ ബംഗളൂരുവിൽ ഇറക്കിയത്. ഭൂമിയിലെ വിവിധ പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കാനായാണ് ഉപഗ്രഹം തയ്യാറാക്കിയത്.

ഐ.എസ്.ആർ.ഒ. ഈ ഉപഗ്രഹത്തെ ഉപയോഗിക്കുക മണ്ണിടിച്ചിൽ- ഉരുൾപ്പൊട്ടൽ സാധ്യത പഠിക്കാനും ഹിമാലയൻ പർവ്വതങ്ങൾ നിരീക്ഷിക്കാനുമാണ്. ഭൂമിയിലെ ആവാസവ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഉപഗ്രഹത്തിന് കഴിയും.