രാജ്യം തള്ളിക്കളഞ്ഞവരാണ് ഇപ്പോള്‍ ജപമാല ചൊല്ലുന്നത്; വിമര്‍ശനവുമായി പ്രധാനമന്ത്രി

രാജ്യം തള്ളിക്കളഞ്ഞവരാണ് ഇപ്പോള്‍ ജപമാല ചൊല്ലുന്നതെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

‘സാധാരണക്കാരന്റെ ശവക്കുഴി തോണ്ടുമെന്ന് ചിലര്‍ പറയുമ്പോള്‍, മോദി താമര വിരിയിക്കണമെന്ന് രാജ്യം പറയുന്നു. വികൃതമായ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് പൊതുസമൂഹം തക്ക മറുപടി നല്‍കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ പര്യടനം തുടരുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ മോദി റോഡ് ഷോ നടത്തി. ഇവിടെ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. മേഘാലയയുടെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്നു. വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയത്. രാജ്യത്തിന്റെ വികസനത്തില്‍ മേഘാലയയ്ക്ക് വലിയ പങ്കുണ്ട്. ഇന്നത്തെ റോഡ് ഷോയുടെ പ്രതിധ്വനി രാജ്യത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ സ്‌നേഹം, ഈ അനുഗ്രഹം… ഞാന്‍ തീര്‍ച്ചയായും നിങ്ങളുടെ ഈ കടം വീട്ടും. ങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിക്കൊണ്ട് മേഘാലയയെ വികസിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങളുടെ സ്‌നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും കടം വീട്ടും’- അദ്ദേഹം പറഞ്ഞു.