ലോകകപ്പിലെ മോശം പ്രകടനം; ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു

മുംബൈ: 2023 ഹോക്കി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഹോക്കി ടീം പരിശീലകസ്ഥാനത്തു നിന്നും രാജിവച്ച് ഗ്രഹാം റീഡ്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ചശേഷം അഭിനന്ദനമറിയിക്കാനായി ഇന്ത്യക്കായി അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ള പൃഥ്വി ഷായെ ക്ഷണിക്കുകയായിരുന്നു. പതിനാറു ടീമുകള്‍ പങ്കെടുത്ത ലോകകപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഒമ്ബതാം സ്ഥാനത്തായിരുന്നു. റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ നേടിയത് ആസ്ട്രേലിയക്കാരനായ ഗ്രഹാം റീഡിന്റെ കീഴിലായിരുന്നു. എന്നാല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്താനാവാതെ ടീം പുറത്തായി. 2019-ലാണു ഗ്രഹാം റീഡ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ആദരമായി കാണുകയാണെന്നും മാറിനില്‍ക്കേണ്ട സമയമായെന്നും റീഡ് പ്രതികരിച്ചു. ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്രയിലെ ഓരോ നിമിഷവും ആസ്വദിച്ചിട്ടുണ്ടെന്നും റീഡ് വ്യക്തമാക്കി. ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെയാണ് പുറത്തായത് . പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, ക്രോസ് ഓവര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയെ വീഴ്ത്തിയത്. ഷൂട്ടൗട്ടില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.