ഗുസ്തി ഫെഡറേഷനിലെ ആരോപണങ്ങള്‍; അന്വേഷണത്തിന് മേരി കോമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനും ചില പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളും സാമ്ബത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ പ്രമുഖ ബോക്സറും ഒളിമ്ബ്യനുമായ മേരി കോമിന്റെ നേതൃത്വത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അഞ്ചംഗ മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ സമിതി നിര്‍വഹിക്കും.

സമിതി അംഗങ്ങളെ അറിയാം

1എംസി മേരി കോം, (ഒളിമ്ബിക് മെഡല്‍ ജേതാവായ ബോക്സിംഗ് താരം, ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ (ഐ.ഒ.എ) അത്ലറ്റ്‌സ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

  1. യോഗേശ്വര്‍ ദത്ത്, ഒളിമ്ബിക് മെഡല്‍ ജേതാവായ ഗുസ്തി താരം, ഐ.ഒ.എ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം.
  2. തൃപ്തി മുര്‍ഗുണ്ടെ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവായ മുന്‍ ബാഡ്മിന്റണ്‍ താരം.
  3. രാധിക ശ്രീമാന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അംഗം.
  4. സിഡിആര്‍(റിട്ട) രാജേഷ് രാജഗോപാലന്‍, മുന്‍ സി.ഇ.ഒ ടാര്‍ഗെറ്റ് ഒളിമ്ബിക് പോഡിയം സ്‌കീം (ടോപ്‌സ്)

മേല്‍നോട്ട സമിതിയുടെ ചുമതലകള്‍:

താരങ്ങള്‍ ഉന്നയിക്കുന്ന ലൈംഗികാരോപണം, ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക ക്രമക്കേടുകള്‍, ഭരണപരമായ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം. നാലാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കും.