ദോഹ: ലോകകപ്പില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോ ബല്‍ജിയത്തെ തകര്‍ത്തത്. ബെല്‍ജിയത്തെ ഞെട്ടിച്ച് 73ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ നേടിയത്.
ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബെല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

