ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച പഠനാവശ്യത്തിനായി കൂടുതല്‍ ഡാറ്റയുമായി ട്വിറ്റര്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച പഠനാവശ്യത്തിനായി കൂടുതല്‍ ഡാറ്റ നല്‍കാനൊരുങ്ങി ട്വിറ്റര്‍. സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് ഗവേഷകര്‍ വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ കമ്ബനികളില്‍ നിന്ന് നേരിട്ട് പഠനങ്ങള്‍ നടത്താതെയാണ് അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. റിപ്പോര്‍ട്ടര്‍മാരുമായുള്ള ഒരു ബ്രീഫിംഗിലാണ് തെറ്റായ വിവരങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തെ കുറിച്ചറിയാന്‍ കൂടുതല്‍ ഡാറ്റകള്‍ സഹായിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞത്. ട്വിറ്ററിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിദേശ ഗവണ്‍മെന്റുകളുടെ പിന്തുണയുള്ള ഏകോപിത ശ്രമങ്ങളെ കുറിച്ച് ട്വിറ്റര്‍ ഇതിനകം തന്നെ ഗവേഷകരുമായി പങ്കുവെച്ചു.

തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതായി ലേബല്‍ ചെയ്ത ട്വീറ്റുകള്‍ പോലുള്ളവയുടെ വിവരങ്ങള്‍ പങ്കിടാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നതായും കമ്ബനി അറിയിച്ചു. ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ എങ്ങനെ റെക്കമന്‍ഡ് ചെയ്യപ്പെടുന്നുവെന്ന് ഈ ആഴ്ച ആദ്യം ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ട്വിറ്ററില്‍ സൈന്‍ അപ്പ് ചെയ്യുന്നതിനാല്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുള്ള അക്കൗണ്ടുകളുമായും വിഷയങ്ങളുമായും കണക്റ്റുചെയ്യുന്നത് എളുപ്പമായിരിക്കുമെന്നും’ ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.ഡവലപ്പ്‌മെന്റിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് അവരുടെ ടൈംലൈനുകളില്‍ കാണാന്‍ ആഗ്രഹമില്ലാത്ത, എന്നാല്‍ റെക്കമന്‍ഡ് ചെയ്യുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ‘X’ ടൂളും ട്വിറ്റര്‍ പരീക്ഷിക്കുന്നുണ്ട്.