അമേരിക്കൻ ഭരണകൂടത്തിന്റെ ഉന്നത പദവികളിൽ 130 ലേറെ ഇന്ത്യൻ വംശജർ; വൻകിട കമ്പനികളുടെ തലപ്പത്തും ഭാരതീയർ നിരവധി

വാഷിംഗ്ടൺ: യു എസ് ജനപ്രതിനിധി സഭയിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 40ലേറെ ഇന്ത്യൻ വംശജരാണ് വിവിധ സംസ്ഥാന, ഫെഡറൽ തലങ്ങളിൽ ഉന്നത പദവി വഹിക്കുന്നത്. യുഎസിലെ വൻകിട കമ്പനികളുടെ തലപ്പത്തും 20ലേറെ ഇന്ത്യൻ വംശജരുണ്ട്.

ഭരണകൂടത്തിലേക്ക് ആദ്യമായി ഇന്ത്യൻ വംശജരെ നിയമിച്ചത് റൊണാൾഡ് റീഗന്റെ കാലത്താണ്. ബൈഡൻ പ്രസിഡന്റായതോടെ ഭരണത്തിന്റെ ഒട്ടുമിക്ക ഏജൻസികളിലും ഡിപ്പാർട്ട്‌മെന്റുകളിലും ഇന്ത്യൻ വംശജരെ നിയോഗിക്കുന്നത്. ബൈഡൻ പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ കമലാഹാരിസിനെയാണ് തെരഞ്ഞെടുത്തത്. വിനയ് റെഡ്ഡി, ഡോ. ആഷിഷ് ഝാ, സോണിയ അഗർവാൾ, ചിരാഗ് ബെയ്ൻസ്, കിരൺ അഹൂജ, നീര ടണ്ടൻ, രാഹുൽ ഗുപ്ത, വേദാന്ത് പട്ടേൽ, ഗരിമ വർമ്മ തുടങ്ങിയവർ ബൈഡൻ ഭരണകൂടത്തിലെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു.

വിവിധ രാജ്യങ്ങളിലെ യു എസ് അംബാസഡർമാർക്കിടയിലും ഇന്ത്യൻ വംശജരുണ്ട്. ഡോ. ആമി ബേറ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവരാണ് ജനപ്രതിനിധി സഭാ അംഗങ്ങൾ.സുന്ദർ പിച്ചെയ് (ഗൂഗിൾ), സത്യ നാദെല്ല (മൈക്രോസോഫ്റ്റ്), ശന്തനു നാരായൺ (അഡോബി), വിവേക് ലാൽ( ജനറൽ അറ്റോമിക്‌സ്), പുനിത് രഞ്ജൻ (ഡലോയ്റ്റ് ), രാജ് സുബ്രഹ്മണ്യം(ഫെഡ്എക്സ്) തുടങ്ങിയവർ പദവികൾ വഹിക്കുന്നത്.