ന്യൂഡൽഹി: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തളളിയത്. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം, പൾസർ സുനിയുടെ ജ്യാമാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ സുനിയെന്നും കേസിലെ പ്രധാന പ്രതിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു.
അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യേപക്ഷ തള്ളിയത്.

