സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കും; വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യയും ബ്രിട്ടണും

അഹമ്മദാബാദ്: സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഇന്ത്യയും ബ്രിട്ടണും. നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമാണ് ഇക്കാര്യം അറിയിച്ചത്. കരാറിന്റെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് നേതാക്കൾ അറിയിച്ചു.

ഊർജ്ജം, വാക്‌സിൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ ഇരുവരും തമ്മിൽ ധാരണയായി. ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു. റഷ്യ യുക്രൈൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് മോദി ബോറിസ് ജോൺസണെ അറിയിച്ചു.

യുദ്ധത്തോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് വ്യക്തമാക്കി. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ധാരണയാരിക്കുന്നത്. ഗുജറാത്തിലെ സ്വീകരണം കണ്ടപ്പോൾ സച്ചിൻ ടെൻഡുക്കറെ പോലെ തോന്നി എന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.