കോവിഡ് രോഗബാധിതകർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതൽ; പഠന റിപ്പോർട്ട് പുറത്ത്

കോവിഡ് രോഗബാധിതകർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ. ‘ഡയബറ്റോളജിയ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ പാൻക്രിയാസും സാർസ് കോവ് 2 (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ടൈപ്പ് 2 വൈറസുകൾ) യുടെ ലക്ഷ്യമാകുമെന്ന് പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് അണുബാധയെത്തുടർന്ന് ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ സ്രവിക്കുന്ന തരികളുടെ എണ്ണം കുറയുകയും ഗ്ലൂക്കോസ്-ഉത്തേജിത ഇൻസുലിൻ സ്രവണം കുറയുകയും ചെയ്തതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19 രോഗത്തിന് ശേഷം, ചില രോഗികൾക്ക് ഇൻസുലിൻ പ്രതിരോധം വികസിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. SARS-CoV-2 അണുബാധ പ്രോ-ഇൻഫ്‌ളമേറ്ററി സിഗ്നലിംഗ് വസ്തുക്കളുടെ (സൈറ്റോകൈനുകൾ) ശക്തമായ റിലീസിലേക്ക് നയിച്ചേക്കാം.

SARS-CoV-2 അണുബാധയ്ക്ക് ശേഷവും രോഗപ്രതിരോധ സംവിധാനത്തിന്റെ സജീവമാക്കൽ മാസങ്ങളോളം നിലനിൽക്കുകയും ഇൻസുലിൻ ഫലപ്രാപ്തിയെ (പേശി, കരൾ) തടസ്സപ്പെടുത്തുകയും ചെയ്യും. SARS-CoV-2 അണുബാധയ്ക്ക് ശേഷം പ്രമേഹം ഉണ്ടാകുന്നത് അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ പഠനത്തിന്റെ ലക്ഷ്യമെന്ന് DDZ (ജർമ്മൻ ഡയബറ്റിസ് സെന്റർ) എപ്പിഡെമിയോളജി റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയായ വുൾഫ്ഗാംഗ് റാത്ത്മാൻ അറിയിച്ചു.