സോൾ: യുക്രൈൻ വിഷയത്തിൽ പ്രതികരണവുമായി ഉത്തരകൊറിയ. യുക്രൈനിലെ നിലവിലെ പ്രതിസന്ധിയുടെ കാരണം അമേരിക്ക ആണെന്നാണ് ഉത്തരകൊറിയയുടെ ആരോപണം. യുക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ആധിപത്യമനോഭാവവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ന്യായമായ ആവശ്യത്തെ അമേരിക്ക അവഗണിച്ചുവെന്നും നോർത് സ് സൊസൈറ്റി ഫോർ ഇന്റർനാഷണൽ പൊളിറ്റിക്സ് സ്റ്റഡി ഗവേഷകനായ റി ജി സോങ് വ്യക്തമാക്കി. സമാധാനത്തിന്റെയും അസ്ഥിരതയുടേയും പേരിൽ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാര്യവുമില്ലാതെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉത്തര കൊറിയ ആരോപണം.
റഷ്യക്കെതിരായ വിമർശനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഉത്തരകൊറിയ അമേരിക്കക്കെതിരെ വിമർശനം ഉന്നയിച്ചത്.

