6 മണിക്കൂറില്‍ 500 കിമീ, കെ റെയിലിന് പകരം തേജസ് എക്സ്പ്രസ്; ചർച്ചയായി യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: കെ റെയിലിന് ബദലായുള്ള മാർഗം നിർദ്ദേശിച്ചു കൊണ്ടുള്ള യുവാവിന്റെ കുറിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. എബി കോശി എന്ന യുവാവിന്റെ കുറിപ്പാണ് വൈറലാകുന്നത്. കെ റെയിലിന് പകരമായി തേജസ് എക്‌സ്പ്രസ് ആരംഭിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്‌സ്പ്രസ് ചെന്നൈയിൽ നിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത് വെറും ആറു മണിക്കൂറുകൊണ്ടാണെന്നും തിരുവനന്തപുരത്തു നിന്നും കാസർകോടിനുള്ള അതേ ദൂരമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

സിൽവർ ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമാണ് ഈ വണ്ടി ആരംഭിച്ചാൽ യാത്രയ്ക്ക് അധികമായി വേണ്ടിവരികയെന്നും ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമാണെന്നതാണ് മറ്റൊരു സവിശേഷത. സിൽവർലൈനിന്റെ നൂറിലൊന്നുപോലും പണച്ചെലവു വരികയുമില്ല. പെട്ടെന്നു പണി പൂർത്തീകരിക്കാനും കഴിയുമെന്നും എബി അഭിപ്രായപ്പെടുന്നു.

കേരളത്തിലെ സിഗ്നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവർലൈനിനായി സർക്കാർ വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യൻ റെയിൽവേയുടെ തേജസ് എക്‌സ്പ്രസ് വെറും ആറു മണിക്കൂറുകൊണ്ടാണ് ചെന്നൈയിൽനിന്നും മധുര വരെയുള്ള 500 കി.മീ ദൂരം ഓടിയെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കാസ4കോടിനുള്ള അതേ ദൂരം. സിൽവ4ലൈനേക്കാളും ഒന്നോ ഒന്നരയോ മണിക്കൂ4 മാത്രമാണ് ഈ വണ്ടി (ആരംഭിച്ചാൽ) അധികമായി എടുക്കുക. ഇപ്പോഴുള്ള ട്രാക്കിനോടൊപ്പം ഒന്നുകൂടി പണിയുകയും സിഗ്‌നൽ ഓട്ടോമാറ്റിക്ക് ആക്കുകയും ചെയ്താൽ കേരളത്തിലും ഇത് ഓടിക്കാം.

ഡൽഹി-ഭോപ്പാൽ ശതാബ്ധി എക്‌സ്പ്രസിൻറെ വേഗം 155 km/hr ആണ്. കെ-റെയിലിനേക്കാൾ നേരിയ കുറവുമാത്രമാണതിനുള്ളത്. പൂ4ണ്ണമായും ഇന്ത്യൻ നി4മ്മിതം. സിൽവ4ലൈനിൻറെ നൂറിലൊന്നുപോലും പണച്ചെലവു വരികയില്ല. പെട്ടെന്നു പണി പൂ4ത്തീകരിക്കാനും പറ്റും. തല്ക്കാലം നമുക്ക് ഇതുകൊണ്ട് തൃപ്തിപ്പെടാവുന്നതേയുള്ളു. കേരളത്തിലെ സിഗ്‌നലിംഗ് ഓട്ടോമാറ്റിക്ക് ആക്കിമാറ്റാനുള്ള പദ്ധതിക്ക് റെയിൽവേ ഇതിനോടകം തന്നെ സമ്മതം മൂളിയിട്ടുണ്ട്. ഈ സാദ്ധ്യതകളൊന്നും ആരായാതെയാണ് വൻ കടബാദ്ധ്യത വിളിച്ചുവരുത്തുന്ന സിൽവ4ലൈനിനായി വാശിപിടിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു.