തിരുവനന്തപുരം: ലോകായുക്തയെ കുറിച്ചുള്ള ജലീലിന്റെ പരാമർശത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ലോകായുക്ത പരമ പവിത്രമായ സ്ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് താൻ കരുതുന്നില്ലെന്നുും അദ്ദേഹം വ്യക്തമാക്കി.
ലോകായുക്ത ഒരു പരമ പവിത്രമായ സ്ഥാപനമാണെന്നും അതിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഒരു പുണ്യാവളനാണെന്ന് അഭിപ്രായവും തനിക്കില്ല. അദ്ദേഹം പല പരിമിധികളും ബലഹീനതകളും ഉള്ള വ്യക്തിയാണ്. സ്വഭാവികമായിട്ടും അദ്ദേഹം സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ ഇരുന്നപ്പോൾ പുറത്തുവന്ന പല വിധികളും സംശയാസ്പദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസ്‌ക്രീം പാർലർ കേസിൽ ഇന്ത്യാവിഷൻ ചാനലിലൂടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചത് സിറിയക് ജോസഫ് ഉൾപ്പെടുന്ന ബെഞ്ചാണ്. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തയാക്കിയതും സിറിയക് ജോസഫും സുഭാഷൻ റെഡ്ഡിയും ഉൾപ്പെടുന്ന ബെഞ്ചാണ്. ഇത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായിരുന്നു. അതിന്റെ തൊട്ടു മുൻപാണ് സിറിയക് ജോസഫിന്റെ സഹോദരൻ ജെയിംസ് ജോസഫിന്റെ സഹധർമ്മിണി ജാൻസി ജെയിംസിനെ മഹത്മാ ഗാന്ധി യുണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിക്കുന്നത്. എന്നാൽ ഇത് തമ്മിൽ കുട്ടികലർത്തേണ്ട ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. അക്കാദമിക് തലത്തിൽ മികച്ചു നിൽക്കുന്നവരാണ് ജാൻസി. അതൊരു ദുരാരോപണമാണെന്ന് മാത്രമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.