അതിവ്യാപന ശേഷി; രോഗം ബാധിക്കുന്നവരിൽ മൂന്നിലൊരാൾ മരണപ്പെടാൻ സാധ്യത: വുഹാനിലെ ഗവേഷകർ

ബെയ്ജിങ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാനിലെ ഗവേഷകർ. കോവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവിനെ’ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കമ്‌ടെത്തിയിട്ടുള്ളത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം ബാധിക്കുന്നവർ മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകർ അറിയിച്ചു.

2012 ലും 2015 ലും നിയോകോവ് ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ മാത്രമാണ് നിലവിൽ ഈ വൈറസിന്റൈ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഈ വൈറസുമായി ബന്ധമുള്ള പിഡിഎഫ്-2180-കോവ് മനുഷ്യരെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വൈറസിന് ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ മനുഷ്യകോശങ്ങളിലേയ്ക്കും ബാധിക്കാൻ കഴിയുമെന്ന് ചൈനീസ് അക്കാദമി ഒഫ് സയൻസസിലെയും വുഹാൻ സർവകലാശാലയിലെയും ഗവേഷകർ പറയുന്നു.

മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ നിലവിലെ വാക്സിനുകൾക്കോ നിയോകോവിനെ ചെറുക്കാൻ കഴിയില്ല. ഈ വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.