ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ നായക വേഷമണിഞ്ഞ് രാഹുല്‍

ജൊഹന്നാസ്ബര്‍ഗ്: സെഞ്ചുറിയോടെയാണ് ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമിട്ടത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരുന്നു രാഹുല്‍. പിന്നാലെ ഏകദിന ടീമിനെ നയിക്കേണ്ട ചുമതല രാഹുലിനായി. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതു കൊണ്ട് മൂന്ന് മത്സരങ്ങളിലും ഇനി രാഹുലാണ് ഇന്ത്യയെ നയിക്കുക.

ഇന്ത്യയുടെ 26-ാമത്തെ ഏകദിന ക്യാപ്റ്റനും ദക്ഷിണാഫ്രിക്കയില്‍ ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ താരവും രാഹുല്‍ തന്നെയാണ്. മറ്റ് ഇന്ത്യന്‍ താരങ്ങളാരും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയിട്ടില്ല. അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരാണ് അവസാനം എവേ ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയത്.

ഇന്ത്യയെ നയിക്കാനായതില്‍ അഭിമാനമുണ്ടെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. ടീമിന് മികച്ച ഫലം നല്‍കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചപ്പോല്‍ കൂട്ടിച്ചേര്‍ത്തു.